എബിവിപി പ്രവര്‍ത്തകനെ തലയ്ക്കടിച്ച് വീഴ്ത്തി എസ്എഫ്ഐക്കാര്‍, പോലീസ് കാഴ്ചക്കാരായി

പൊലീസ് നോക്കി നിൽക്കെ പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐ അതിക്രമം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണു സിഐ അടക്കം അമ്പതോളം പൊലീസുകാർ നോക്കി നിൽക്കെ എസ്എഫ്ഐ പ്രവർത്തകർ എബിവിപി പ്രവർത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചത്. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍ അജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം എസ്എന്‍ ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ട അജിത്ത്.

അക്രമം തടയാൻ പൊലീസ് ഇടപെട്ടില്ല. തലപൊട്ടി ചോര ഒലിപ്പിച്ചു നിന്ന അജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനവും വിട്ടു നൽകിയില്ല. എബിവിപി പ്രവർത്തകർ ബൈക്കിലാണ് അജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം എസ്എന്‍ ലോ കോളജിലാണ് സംഘര്‍ഷങ്ങളുടെ തുടക്കം. എബിവിപി യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണു സംഘര്‍ഷം തുടങ്ങിയത്. ഇതു തടയാനെത്തിയ പൊലീസിനു നേരെയും എസ്എഫ്‌ഐ അക്രമം നടത്തി. ഇതില്‍ ഈസ്റ്റ് എസ്‌ഐയുടെ കൈക്ക് പരുക്കേറ്റു. തുടര്‍ന്ന് നാലു എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം എസ്എഫ്‌ഐക്കാര്‍ സ്റ്റേഷനു മുന്നില്‍ തടച്ചു കൂടി.

ഈ സമയത്ത് കോളജിലെ അക്രമത്തെക്കുറിച്ചു പരാതി നല്‍കാന്‍ അജിത്തും മറ്റൊരു എബിവിപി പ്രവര്‍ത്തകനും കൂടി ഈസ്റ്റ് സ്റ്റേഷനിലെത്തി. ഇവരെത്തിയ ഉടനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് അക്രമം തടയാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് ഉണ്ടായത്. തലപൊട്ടി ചോര ഒലിപ്പിച്ചു നിന്ന അജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനവും വിട്ടു നല്‍കിയില്ല. എബിവിപി പ്രവര്‍ത്തകര്‍ ബൈക്കിലാണ് അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ ഇതുവരെ ആര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

error: Content is protected !!