ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി; ബിജെപി യും സിപിഎമ്മും നേര്‍ക്ക് നേര്‍

ത്രിപുരയില്‍ ഇന്ന് വിധിയെഴുത്ത് 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഭരണകക്ഷിയായ സി.പി.ഐഎമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം നടക്കുന്നത്. ത്രിപുരയിലെ ആദിവാസി സമൂഹത്തിന്റെ വോട്ടുകളാണ് നിര്‍ണായകമാകുന്നത്.
രണ്ടു മാസമായി നടന്ന വാശിയേറിയ പ്രചരണ പരിപാടികളില്‍ ഇരുവിഭാഗവവും കരുത്ത് തെളിയിച്ചിരുന്നു. 60 അംഗങ്ങളുള്ള നിയസഭയില്‍ സി.പി.ഐ.എം മത്സരിക്കുന്നത് 57 സീറ്റുകളിലാണ്്. 51 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഒന്‍പതു സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.

ഇടതു ശക്തികേന്ദ്രമായ ത്രിപുരയില്‍ ഇത്തവണ ബി.ജെ.പി കനത്ത പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചത്. രണ്ടുതവണ പ്രധാനമമന്ത്രി നരേന്ദ്രമോദിയെുള്‍പ്പടെ പ്രചരണരംഗത്തെത്തിയിരുന്നു. സി.പി.ഐഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കില്‍ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. മണിക് സര്‍ക്കാരിന്റെ ഭരണമികവില്‍ സി.പി.ഐഎം ചുവടുറപ്പിച്ച ത്രിപുരയെ പിടിച്ചടക്കാന്‍ ഇത്തവണ കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്താകെ 50 റാലികളില്‍ മണിക് സര്‍ക്കാര്‍ പങ്കെടുത്തത്. പ്രചരണ രംഗത്ത് കോണ്‍ഗ്രസ് ഏറെ പിന്നോട്ടുപോയത് എല്ലായിടത്തും പ്രകടമായിരുന്നു. കഴിഞ്ഞ തെരഞ്ഞുപ്പില്‍ 36 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസിന് ഇത്തവണ സ്വാധീനമുറപ്പിക്കല്‍ എളുപ്പമല്ല.

50 ശതമാനത്തിലധികം വരുന്ന ബംഗാളി വോട്ടും 30 ശതമാനത്തോളം വരുന്ന ആദിവാസി വോട്ടും ഇത്തവണ ബിജെ.പിക്കും സിപിഎമ്മിനും നിര്‍ണായകമാകുന്നത്. 25 ലക്ഷം വോട്ടര്‍മാരുള്ള ത്രിപുരയില്‍ 47,803 പേര്‍ ആദ്യമായി പോളിങ് ബുൂത്തിലേക്ക് എത്തുന്നവരാണ്.രാവിലെ ഏഴുമുതല്‍ ആരംഭിച്ച പോളിങ് വൈകിട്ട് നാലിന് സമാപിക്കും. പരമ്പരാഗത ശൈലിയില്‍ പ്രചരണം നടത്തിയ സി.പി.്െഎഎം നഗരവോട്ടുകളെക്കാള്‍ ഗ്രാമീണമേഖലയിലെ വോട്ടുകളിലാണ് നോട്ടമിട്ടിരിക്കുന്നത്.

error: Content is protected !!