കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു
2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ മികച്ച നോവലിനുള്ള അവാര്‍ഡ് നേടി. സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോൾ’ മികച്ച കവിത. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം എസ്. ഹരീഷിന്റെ ‘ആദം’ നേടി.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരന്‍, സി. ആര്‍. ഓമനക്കുട്ടന്‍, ലളിത ലെനിൻ, ജോസ് പുന്നാംപറമ്പിൽ. പി.കെ. പാറ്കകടവ്, പൂയപ്പിള്ളി തങ്കപ്പൻ എന്നിവർ അർഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
നാടകത്തിന് ഡോ. സാംകുട്ടി പട്ടംകരിയുടെ “ലല്ല” ∙ എസ്. സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം) ∙ ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം – വൈജ്ഞാനിക സാഹിത്യം) ∙ ഡോ. ചന്തവിള മുരളി (എകെജി: ഒരു സമഗ്രജീവചരിത്രം) ∙ ഡോ. ഹരികൃഷ്ണന്‍ (നൈല്‍വഴികള്‍ – യാത്രാവിവരണം) ∙ സി.എം. രാജന്‍ (പ്രണയവും മൂലധനവും – വിവര്‍ത്തനം) ∙ കെ.ടി ബാബുരാജ് (സാമൂഹ്യപാഠം- ബാലസാഹിത്യം) ∙ മുരളി തുമ്മാരുകുടി (ചില നാട്ടുകാര്യങ്ങള്‍ – ഹാസ്യസാഹിത്യം) എന്നിവയാണ് അവാര്‍ഡിന് അര്‍ഹമായ മറ്റ് കൃതികള്‍.