കണ്ണൂരിൽ കൊല്ലപ്പെട്ട ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു.

കണ്ണൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു.

രണ്ടാഴ്ച മുൻപ് എടയന്നൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ ശുഹൈബിനെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കുന്നത്. തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്‍റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം.

രണ്ടാഴ്ച മുൻപാണ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ കൊലവിളിച്ചത്. എടയന്നൂർ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം തർക്കം തുടരുന്നത്. സ്കൂൾ തെരഞ്ഞെടുപ്പിൽ കുട്ടികൾക്കൊപ്പം ശുഹൈബും സജീവമായിരുന്നു.

തുടർന്ന് സിഐടിയു പ്രവർത്തകർ ശുഹൈബിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശുഹൈബ് അംഗമായ ക്ലബിന് നേരെ അക്രമമുണ്ടായി. പിന്നാലെ തുടർ സംഘർഷത്തിന്‍റെ പേരിൽ ശുഹൈബ് അറസ്റ്റിലായി റിമാൻഡിലായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ശുഹൈബിനെ തിങ്കളാഴ്ച രാത്രിയാണ് നാലംഗ സംഘം കാറിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊന്നത്. കാലിന്‍റെ മുട്ടിന് താഴെ കനത്ത വെട്ടേറ്റ ശുഹൈബ് രക്തംവാർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ

error: Content is protected !!