കൊച്ചി കപ്പൽ ശാലയിൽ പൊട്ടിത്തെറി; 5 മരണം
കൊച്ചി കപ്പല്‍ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റ പണിക്കായ് എത്തിച്ച ഒഎന്‍ജിസി കപ്പലിലെ വാട്ടര്‍ ടാങ്കാണ് പൊട്ടിത്തെറിച്ചത്. കപ്പലിനുള്ളില്‍ രണ്ടു പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സുരക്ഷാ വീഴ്ച്ചയെന്നാണ് വിലയിരുത്തല്‍.
വൈപ്പിന്‍ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി ഗവിന്‍ എന്നിവരാണു മരിച്ച മലയാളികള്‍. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അറ്റകുറ്റപ്പണി സമയത്ത് സമീപത്തുണ്ടായിരുന്ന ജീവനക്കാര്‍ക്കാണു പരുക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരാണ് മരിച്ചത്. അപകടം സംബന്ധിച്ച വിവരങ്ങള്‍ കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.