ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ വൈകും
ദുബായിൽ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്നു വൈകിട്ടോടെയെ ഇന്ത്യയിലെത്തിക്കൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ താമസിക്കുന്നതാണ് കാരണം. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ ഞായറാഴ്ച വൈകിട്ടോടെയാണു പൂർത്തിയായത്. ഉച്ചയോടെ ദുബായിൽനിന്നു മൃതദേഹം വിട്ടുകിട്ടുമെന്നാണ് അറിയുന്നത്.
ഹൃദയംസ്തംഭനം മൂലമാണോ വീഴ്ചയിലെ പരിക്കാണോ മരണകാരണമെന്ന് കണ്ടെത്താനാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാത്ത്റൂമിലെ വീഴ്ചയെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുകളുണമ്ട്. എന്നാല്‍ ഇതിലൊന്നും വ്യക്തത വരുത്താന്‍ ശ്രീദേവിയുടെ ബന്ധുക്കളോ കോണ്‍സുലേറ്റ് അധികൃതരോ ഇതുവരെ തയ്യാറായിച്ചില്ല.
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ഇതിനു ശേഷം വേണം പാസ്പോര്‍ട്ടും വിസയും റദ്ദാക്കാന്‍. ഇവരണ്ടും റദ്ദാക്കിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ പോലീസില്‍ നിന്ന് മൂന്ന് അനുമതി പത്രം ലഭിക്കും. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടാനും, എംബാംമിംഗ് ചെയ്യാനും, എയര്‍ കാര്‍ഗോയിലേക്ക് കൊണ്ടുപോകുന്നതിനുമാണിത്.
ഫോറന്‍സിക് ലാബില്‍ നിന്ന് വിട്ടുകിട്ടുന്ന മൃതദേഹം മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്‍ററിലേക്കാണ് എംബാംമിംഗിനായി കൊണ്ടുപോവുക. എംബാമിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കിയാക്കാന്‍ അരണിക്കൂര്‍ സമയം മതി. പിന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം ഉന്നതവൃത്തങ്ങള്‍ ഇടപെട്ട കേസായതുകൊണ്ടും പ്രമുഖ വ്യക്തി ആയതുകൊണ്ടും ഭാവിയില്‍ ഒരു ചോദ്യങ്ങള്‍ക്കും ഇടനല്‍കാത്തതരത്തില്‍ അന്വേഷണ നടപടികളെല്ലാം പൂര്‍ത്തീകിരച്ച ശേഷം മത്രമേ ദുബായി പോലീസ് മതദേഹം വിട്ടു നല്‍കുകയുള്ളൂ.