മക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് തലവേദനയകുന്നു

നേതാക്കളുടെ മക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലക്കിയിരിക്കുകയാണ്. കൂടുതല്‍ നേതാക്കളുടെ മക്കള്‍ ദുബൈയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളാണെന്നുള്ള രേഖകള്‍ പുറത്തു വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരിയും ദുബൈയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിനീഷ് ശിക്ഷ അനുഭവിക്കാതെ നാട്ടിലേക്ക് മുങ്ങി. മുന്‍ മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജിതിന്‍ രാജും ചെക്ക് കേസില്‍ കുറ്റക്കാരനാണ്. കോടതി ശിക്ഷിച്ച ഇദ്ദേഹവും വിധിവരും മുന്‍പ് നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ദുബൈയിലെ മൂന്ന് പൊലീസ് സ്‌റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ് ബിനീഷ് കോടിയേരിയ്ക്ക് എതിരെ നിലനില്‍ക്കുന്നത്.

ബര്‍ദുബൈ പൊലീസ് സ്‌റ്റേഷനില്‍ 2015 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 18877/15 നമ്പര്‍ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം, അതായത്, 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 10 ന് ജഡ്ജി ഉമര്‍ അത്തീഖ് മുഹമ്മദ് ദിയാബ് അല്‍ മറി പുറപ്പെടുവിച്ച 48056/2017 നമ്പര്‍ വിധിയില്‍ രണ്ട് മാസം തടവാണ് ശിക്ഷയായി നല്‍കിയത്. ദുബൈ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016 ല്‍ ബര്‍ഷ പൊലീസ് സ്‌റ്റേഷനിലും. സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ കബളിപ്പിച്ചതിന് 2017 ല്‍ ഖിസൈസ് പൊലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില കേസുകള്‍ പണം നല്‍കി പരിഹരിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇ പി ജയരാജന്റെ മകന്‍ ജിതിന്‍ രാജ് ലോണെടുത്ത അഞ്ച് ലക്ഷം ദിര്‍ഹം തിരിച്ചടക്കാതെ മുങ്ങിയെന്നാണ് കേസ്. 2016 മാര്‍ച്ച് 15നാണ് ഈ കേസെടുത്തത്. അതേവര്‍ഷം ഒക്ടോബര്‍ 31ന് ഇദ്ദേഹത്തെ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. അതേ വര്‍ഷം ഒക്ടോബര്‍ 31 ന് പുറപ്പെടുവിച്ച വിധിയില്‍ മൂന്ന് മാസം തടവാണ് ശിക്ഷ വിധിച്ചിരുന്നത്. ഇത് അനുഭവിക്കും മുമ്പേ ജിതിന്‍ നാട്ടിലേക്ക് പേരുകയായിരുന്നു.

error: Content is protected !!