സിപിഎമ്മിനെ കുടുക്കി ആകാശിന്റെ മൊഴി.
യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരുന്നുവെന്ന് കേസിൽ പ്രതിയായ ആകാശ് തിലങ്കേരിയുടെ മൊഴി. സിപിഎം സഹായിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഭരണം ഉള്ളതുകൊണ്ട് പേടിക്കേണ്ട എന്നും ഡമ്മി പ്രതികളെ നൽകാമെന്നും പാർട്ടി ഉറപ്പുനൽകിയിരുന്നുവെന്നും ആകാശ് മൊഴി നൽകി.
പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ അന്വേഷിക്കില്ലെന്നും ക്വട്ടേഷൻ നൽകിയവർ പറഞ്ഞിരുന്നു. അടിച്ചാൽ പോരെയെന്നു ചോദിച്ചപ്പോൾ വെട്ടണമെന്നാണ് അവർ ശഠിച്ചതെന്നും ആകാശ് കൂട്ടിച്ചേർത്തു. പാർട്ടി അംഗമാണ് ആകാശ് എന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ സ്ഥിരീകരിച്ചിരുന്നു. സിപിഎമ്മിന്റെ സൈബർ പോരാളികളുടെ സംഘത്തിൽപ്പെട്ടയാളാണ് ആകാശ് എന്നു നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
ശുഹൈബിനെ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങൾ എവിടെയെന്ന് അറിയില്ല. ആയുധങ്ങൾ ഡിവൈഎഫ്ഐ നേതാക്കൾ കൊണ്ടുപോയി. ഡമ്മി പ്രതികളെ നൽകിയാൽ കേസിൽ പോലീസ് കൂടുതൽ അന്വേഷിക്കില്ലെന്നും നേതൃത്വം അറിയിച്ചിരുന്നുവെന്നും ആകാശ് മൊഴി നൽകി.