തന്‍റെ മനസ് ശ്രീജിത്ത്‌ നടത്തുന്ന സമരത്തിനോപ്പം:മുഖ്യമന്ത്രി

സഹോദരന്‍റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്‍റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തുമായി കൂടിക്കാഴ്ച നടത്തിയശേഷം എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം.

ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒൗദ്യോഗികമായി കത്തയച്ചിരുന്നു- മുഖ്യമന്ത്രി പറയുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്നത്തെയും വികാരത്തെയും മതിക്കുമെന്നും ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സഹോദരന്‍റെ മരണവുമായി ബന്ധപ്പെട്ട് 766 ദിവസമായി തുടരുന്ന സമരം തുടരുമെന്നാണ് ശ്രീജിത്തിന്‍റെ നിലപാട്. ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ താൻ സമരം അവസാനിപ്പിക്കില്ലെന്നും മരണംവരെ താൻ സമരം ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ശ്രീജിത്ത് അറിയിച്ചത്.

error: Content is protected !!