എ.കെ.ജിയുടെ പ്രണയ ജീവിതം എഴുതപ്പെടാത്ത പ്രണയകാവ്യം’ : എ പി. അബ്ദുള്ള കുട്ടി

എന്‍റെ ഓര്‍മയിലെ എ കെ ജി എന്ന തലക്കെട്ടോടെയാണ് അബ്ധുള്ളകുട്ടി തന്‍റെ ഫേസ് ബുക്ക്‌ പോസ്റ് തുടങ്ങുന്നത്.സുശീലയ്ക്കു എ.കെ.ജി യോട് തോന്നിയ ഇഷ്ട്ടവും അവരുടെഒന്നിച്ചുള്ളജീവിതവും പോരാട്ടവും ഏഴുതപെടാത്ത നല്ല ഒരു പ്രണയകാവ്യമാണെന്ന് അബ്ദുള്ള കുട്ടി പറയുന്നത്.തുടര്‍നങ്ങോട്ട് എ കെ ജി യുടെ ജീവിതവും ,പാര്‍ട്ടി നയങ്ങളും ഇന്നത്തെ അവസ്ഥയും പരാമര്‍ശിക്കുന്നുണ്ട്.ഒപ്പം വി.ടി ബല്‍റാമിനുള്ള മറുപടികൂടിയാണ് പോസ്റ്.

ഫേസ്ബുക്ക്‌ പോസ്റ് പൂര്‍ണരൂപം

##എന്റെ ഓർമ്മയിലെ എ കെ ജി ##

സുശീലയ്ക്കു എ കെ ജി യോട് തോന്നിയ ഇഷ്ട്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും
ഏഴുതപെടാത്ത നല്ല ഒരു പ്രണയകാവ്യമാണ് .ആലപ്പുഴയിലെ സി കെ കുമാരപ്പണിക്കരുടെ മകൾക്ക് എ കെ ജി യെകണ്ടയുടനെ പ്രണയം തോന്നിയതിൽ അതിശയപ്പെടാനൊന്നും ഇല്ല .കാരണം അത്ര സുന്ദരനായിരുന്നു അദ്ദേഹം .ഒരു വല്ലാത്ത കരിസ്മാറ്റിക് പ്രകൃതം .പ്രേമത്തിന് കണ്ണും കാതും മൂക്കും ഇല്ലാന്നല്ലേ നമ്മള് കേട്ടത് …പ്രായവും ഇല്ലന്ന് കൂട്ടിച്ചേർത്താൽ മതിപ്രശ്നമെല്ലാം തീരും ..

എന്നാൽ കോയമ്പത്തൂർ ജയിലിൽ തന്നെ കാണാൻ വന്ന സുശീല ഇഷ്ടടാണ്ന്ന് പറഞ്ഞപ്പോൾ “നന്നായി പഠികേണ്ട പ്രായത്തിൽ ഇമ്മാതിരി ചിന്തയൊന്നും വേണ്ട …എന്നായിരുന്നു എ കെ ജി ഉപദേശിച്ചത് .എന്നിട്ടും സുശീലയുടെ ഇഷ്ടം പൂവണിഞ്ഞു …സുശീലാ പിന്നീട് ഭാര്യ മത്രമല്ല സത്യാഗ്രഹപ്പന്തലുകളിലും പോരാട്ടങ്ങളിലുംവളണ്ടിയർ
ആയിരുന്നു. കൂട്ടി പറഞ്ഞാൽ മഹാത്മാ ഗാന്ധിയുടെ ഒപ്പം സഹായിയായിരുന്ന ആഭ -മൈത്രി
മാരെപോലെ …

എ കെ ജി യോട് ആദ്യ ഭാര്യയുംകുടുബവും കാണിച്ച ക്രൂരതയ്ക് ദൈവം നൽകിയ അനുഗ്രഹമാണ് സുശീല …
നല്ലകോണ്ഗ്രസ്സ് കാരനായിരുന്ന എ കെ ജി കേളപ്പജി യോടൊപ്പം ചേർന്ന് ഗുരുവായൂർ സത്യാഗ്രഹം ,കള്ളുഷാപ്പ് പിക്കറ്റിങ് ,ആനന്ദതീർത്താനൊപ്പം അയിത്തത്തിനെതിരെയുള്ള പയ്യന്നൂർ സമരം …ഇതിലെല്ലാം നന്നായി പങ്കെടുത്തു മർദനമേറ്റു ജയിലും കേസിലുമായി കഴിഞ്ഞ ഗോപൻ എന്നഗാന്ധിയനെ ഭാര്യ മൊഴിചൊല്ലുകയിരുന്നു ആഡ്യന്മാരായ ആദ്യ ഭാര്യയുടെ അച്ഛൻമകളെയുംകൂട്ടിയിറങ്ങിപോകുമ്പോൾ”കണ്ടാഗ്രസ്സായതെമ്മാടിഗോപാലിനൊപ്പം “എന്റെ മോള് പൊറുക്കൂല .
എന്നാണ് പറഞ്ഞത് ..കണ്ടുനിൽകുന്ന ഗോപാലന്റെ നിസഹായത യുവ പൊതുപ്രവത്തകർ
വീണ്ടും വായിക്കേണ്ടതാണ് ..

അതൊകൊണ്ടാണ് ഞാൻ മുകളിൽ കുറിച്ചത് സുശീലക് എ കെ ജി യോട് തോന്നിച്ച പ്രണയം ഈശ്വരനിമിത്തമാണ് ..പലപ്പോഴും തന്റെ പോരാട്ടത്തിൽ പാർട്ടിപോലും കൂടെ ഉണ്ടായിരുന്നില്ല …എന്നാൽ എന്നും സുശീലയുണ്ടായിരുന്നു.1960 ലെ ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം പാർട്ടിയോട് ആലോചില്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റു പാർട്ടി, അദ്ദേഹത്തെ താകീത് ചെയ്തു എം എം മണിയും കൂട്ടരും ഭൂമി കൈയേ റുമ്പോൾ പാർ ട്ടി കൂടെ പാറപോലെ നിലയ്ക്കുന്നത് ഇത്തരുണത്തിൽ ഓർക്കുന്നത് കൗതുകതരമായിരിക്കും

ഡാംനിർമാണം കൊണ്ടു കുടിയും കിടപ്പാടവും നഷ്ടപെട്ടവർക് വേണ്ടി 21 ദിവസം നിരാഹാര കിടന്ന എകെജി കൊപ്പം സുശീലയും, കമ്മൂണിസ്റ്റ് വിരുദ്ധനായ ഫാദർ വാടക്കനും മാത്രമേയുണ്ടായിരുന്നുള്ളൂ പിഎംനെഹ്‌റവാണു ആ പാവങ്ങൾക്ക് ഭൂമിനൽകി സമരം തീർത്തത് ..

“എ കെ ജി ശരിയായ കമ്മ്യൂണിസ്റ്റു ഒന്നുമല്ല നല്ല പച്ച മനുഷ്യ സ്നേഹിയാണ്”
എന്ന് ഫാദാർ വടക്കൻ പറഞ്ഞത് ശരിയാണ് അതോണ്ടാണല്ലോ എ കെ ജി യെ പാർട്ടി സി സി യിലും പി ബി യിലും എടുക്കാൻ വൈകിയത് വി എസ്‌ 1954 നാഷണൽ കൗൺസിലിൽ വന്നു.എ കെ ജി 1972 ലാണ് പി ബി യിൽ വരുന്നത് എന്നറിയുമ്പോൾ ചരിത്രവിദ്യാര്ഥികള് മൂക്കത്തു വിരല് വെക്കും .എ കെ ജി യെക്കുറിച്ച് ഗവേഷണ വിദ്യാർത്ഥികൾ പുതിയ വായനക്ക് വേദിയാക്കിയാൽ നല്ല രസമായിരിക്കും .

കോൺഗ്രസ് കാരനായ എ കെ ജി യാണോ കമ്മൂണിസ്റ്റായ എ കെ ജി യാണോ കൂടുതൽ ഇഷ്ടം എന്ന്‌ എന്നോട് ചോദിച്ചാൽ കൺഫ്യൂഷനാവും.അതിനാൽ ഇങ്ങനെ പറയാം സ്വാതന്ത്ര സമരത്തേയും ജനകീയ പോരാട്ടത്തെയും
സുശീലയെയും പ്രണയിച്ച ഒരു പച്ചമനുഷ്യനായിരുന്നു എ കെ ജി.

വാൽകഷ്ണം :
വിശ്വ പ്രണയ കഥ ലൈല -മജ്‌നു …
ഇവരുടെ ഏക മകളുടെ പേര്
ലൈല എന്നാണ് …

എ പി. അബ്ദുള്ള കുട്ടി

error: Content is protected !!