തിരുവനന്തപുരത്ത് ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി
തിരുവനന്തപുരത്ത് ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി. എസ്എടി ആശുപത്രിയിലാണ് സംഭവം. പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. നാല് വയസുകാരന്റെ തലയിൽ മുഴയ്ക്ക് ചികിത്സതേടിയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എന്നാൽ എസ്ടി പ്രമോട്ടറുടെ അനാസ്ഥയെ തുടർന്നാണ് കുട്ടിക്ക് ചികിത്സ ലഭിക്കാത്തതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടിയും മാതാപിതാക്കളും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
ചികിത്സാസൗകര്യം ലഭിച്ചില്ലെന്ന് മാത്രമല്ല ആശുപത്രി അധികൃതർ മോശമായി പെരുമാറിയെന്നും മാതാപിതാക്കൾ പറഞ്ഞു. എന്നാൽ യാതൊരു ചികിത്സാ നിഷേധവും ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സുപ്രണ്ട് പ്രതികരിച്ചു. കുഞ്ഞിന്റെ സ്കാനിംഗ് ഇന്ന് തന്നെയെടുക്കുമെന്നും സ്കാനിംഗ് മെഷീൻ തകരാർ ആയതാണ് ചികിത്സ വൈകാൻ കാരണമായതെന്നും സൂപ്രണ്ട് വിശദീകരിച്ചു.