എം‌എസ്‌എഫ് നേതാക്കള്‍ വിശദീകരണം നല്‍കണം: ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച്‌ മുസ്‌ലീം ലീഗ്

വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച്‌ മുസ്ലീംലീഗ്.

ഗുരുതര അച്ചടക്കലംഘനം ഹരിതയില്‍ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിന്‍റെ നടപടി.

അതേസമയം ഹരിതയുടെ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്ന എം‌എസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് ലീഗ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയതായി പി.എം.എ സലാം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പാര്‍ട്ടി യോഗത്തിനിടെ ഹരിത നേതാക്കള്‍ക്കെതിരെ ലൈഗികഅധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ചെന്ന പരാതി ഹരിതയുടെ പത്ത് നേതാക്കള്‍ ആദ്യം മുസ്‌ലീം ലീഗ് നേതൃത്വത്തിന് നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നടപടിയെടുക്കാത്തതിനാലാണ് വനിതാ കമ്മീഷനിലേക്ക് പരാതി നല്‍കിയത്. ഈ പരാതി ഇന്ന് 10 മണിക്കകം പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം ഹരിത നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ ഹരിത ഉറച്ചുനിന്നതോടെയാണ് ലീഗ്ല യോഗം ചേര്‍ന്ന് നടപടിയെടടുത്തത്.

ഹരിത സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പിരിച്ചുവിടാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇ.‌ടി മുഹമ്മദ് ബഷീ‌ര്‍, കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ്, എം.കെ മുനീ‌ര്‍ എന്നിവരുള്‍പ്പടെ ഒരുവിഭാഗം നേതാക്കള്‍ ഇതിനെ എതിര്‍ത്തു. അവര്‍ യോഗനേതൃത്വം വഹിച്ച പാണക്കാട് സാദിഖലി തങ്ങളോട് നടപടിയെടുക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും എന്നറിയിച്ചെങ്കിലും നേതൃത്വം നടപടി കൈക്കൊള‌ളുകയായിരുന്നു.

അതേസമയം ഹരിത സംസ്ഥാന ഘടകത്തോട് മലപ്പുറം ജില്ലാ ഘടകം വിയോജിച്ചു. പാര്‍ട്ടിയെ ഗണ്‍പോയിന്‍റില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് ജില്ലാ പ്രസിഡന്‍റ് കെ.തൊഹാനി ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

error: Content is protected !!