മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം: ഒരു മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്ദുൾ അസീസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ഭാര്യയും മക്കളും എത്തിയതോടെയാണ് മൃതദേഹം പുറത്തെടുത്തത്.

സഹോദരന്‍ മുഹമ്മദിന്‍റെ വീട്ടില്‍ വച്ച്‌ ജൂലൈ 31നാണ് അസീസ് മരിച്ചത്. അസീസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി സഹോദരങ്ങള്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് അസീസിന്‍റെ ഭാര്യയും മക്കളും പോലിസിന് നല്‍കിയ പരാതി.

അബ്ദുല്‍ അസീസിനെ കൂട്ടിക്കൊണ്ടു പോയ സഹോദരങ്ങള്‍ രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ സ്വന്തം പേരില്‍ മാറ്റി എഴുതിയെന്നും അവിടെ നിന്നും പിന്നീട് കുടുംബത്തിലേക്ക് തിരികെ വരാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ആധാരം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ അബ്ദുല്‍ അസീസ് മരണപ്പെട്ടത് ദുരൂഹമാണെന്നും പരാതിയില്‍ പറയുന്നു. ഏതാണ്ട് രണ്ട് കോടിയോളം മൂല്യം വരുന്നകെട്ടിട്ടങ്ങള്‍ അടക്കമുള്ള ആസ്തി വസ്തുക്കള്‍ അബ്ദുല്‍ അസീസ് മരണത്തിന് മുന്‍പായി സഹോദരങ്ങള്‍ക്ക് എഴുതി നല്‍കിയെന്നാണ് ഭാര്യയും മക്കളും ആരോപിക്കുന്നത്.

error: Content is protected !!