കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻറെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റെ കൊലപാതകം യൂത്ത് ലീഗ് -ഡിവൈഎഫ്ഐ സംഘർഷത്തിന്റെ തുടർച്ചെയെന്ന് സ്ഥിരീകരിച്ച് പോലീസ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു.കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും പോലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തിലെ എല്ലാ പ്രതികളെയും പോലീസ് പിടികൂടി. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഹസൻ, ആഷിർ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ചാണ് ഡിവൈഎഫ്ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പോകുകയായിരുന്ന അബ്ദുറഹ്മാനെയും സുഹൃത്ത് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു.