കോവിഡിനെതിരെ ജനങ്ങളുടെ ജാഗ്രത കുറയുന്നതിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

കോവിഡിനെതിരെ ജനങ്ങളുടെ ജാഗ്രത കുറയുന്നതിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരുന്ന് കണ്ടെത്തുന്നതുവരെ ഒരു അശ്രദ്ധയും പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന മന്ത്രി ആവാസ് യോജന (പി‌എം‌ഐ‌വൈ) പ്രകാരം നിർമിച്ച വീടുകളുടെ ഗൃഹപ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരു ദിവസം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ കണക്ക് കൂടിവരികയുമാണ്.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് അടുത്തിടെ എത്തിയിരുന്നു. നിലവിലെ നിരക്കിൽ കേസുകളുടെ എണ്ണം വർധിച്ചാൽ ഏതാനും മാസങ്ങൾക്കുള്ളിൽ‌ അമേരിക്കയെയും ഇന്ത്യ മറികടക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 46.5 ലക്ഷത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 77,000 ഏറെ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

error: Content is protected !!