കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ഹര്‍ജി നല്‍കിയ ആള്‍ക്ക് പിഴ വിധിച്ച്‌ സുപ്രീം കോടതി

ന്യൂ ഡല്‍ഹി: കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി എത്തിയ ആള്‍ക്ക് സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതികജ്ഞാനവും ഹര്‍ജിക്കാരനില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമേദ് സിംഹ് പി ചാവ്ദ എന്നയാളാണ് കൊക്കകോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

എന്തുകൊണ്ട് ഈ രണ്ട് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടു – കോടതി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇരു പാനീയങ്ങള്‍ക്കും നിരോധനം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു ഉമേദ് ചാവ്ദ.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതിക ജ്ഞാനവും ഹരജിക്കാരനില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്തുകൊണ്ട് ഈ രണ്ടു ബ്രാന്‍ഡുകള്‍ തെരഞ്ഞെടുത്തു എന്ന് വ്യക്തമാക്കാനോ, ഇക്കാര്യം തെളിയിക്കുന്നതിനുള്ള വസ്തുതകള്‍ സമര്‍പ്പിക്കുവാനോ ഉമേദിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് വ്യക്തമായ തെളിവുകളില്ലാതെ ഹരജി സമര്‍പ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോടതിച്ചെലവിനായി 5 ലക്ഷം രൂപ ഒരുമാസത്തിനുള്ളില്‍ കെട്ടിവയ്ക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

error: Content is protected !!