നാലാംഘട്ട ലോക്ക് ഡൗൺ മാർഗനിർദേശമിറങ്ങി ; കൂടുതൽ ഇളവുകൾ
രാജ്യത്ത് ലോക്ക് ഡൗൺ മേയ് 31 വരെ നീട്ടിയത് സംബന്ധിച്ചുള്ള കേന്ദ്ര മാർഗനിർദേശം പുറത്തിറങ്ങി. ട്രെയിൻ സർവീസുകളും ബസ് സർവീസുകളും അനുവദിച്ചു. അതേസമയം, വിമാന സർവീസുകളും മെട്രോ റെയിൽ സർവീസുകളും പുനഃരാരംഭിക്കാൻ അനുമതി നൽകിയിട്ടില്ല.
സംസ്ഥാന-അന്തർസംസ്ഥാന ബസ് സർവീസ് അനുവദിച്ചു. ടാക്സി, ഓട്ടോറിക്ഷാ, സൈക്കിൾ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകൽസമയത്ത് ആളുകൾക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 60 വയസിനു മുകളിലുള്ളവരും ഒഴികെ). വലിയ കൂടിച്ചേരലുകൾ എന്നിവയ്ക്ക് അനുമതിയില്ല.
സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ. കണ്ടെയ്മെന്റ് സോണുകൾ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. അന്തർ സംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പുതിയ മാർഗനിർദേശങ്ങൾ
• കടകൾ തുറക്കും.
• ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവ തുറക്കും.
• പൊതുപരിപാടികൾക്ക് നിയന്ത്രണം തുടരും.
• ഹോട്ടലുകൾ, തീയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ തുറക്കില്ല.
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ അടഞ്ഞു കിടക്കും.
• പൊതുയിടങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹം.
• വിമാന സർവീസുകൾ ഇല്ല.
• കാണികളില്ലാതെ കായിക മത്സരങ്ങൾ നടത്താം.