കെ.എം ഷാജി എം.എല്‍.എക്കെതിരായ കോഴ ആരോപണം : പരാതിക്കാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു

കണ്ണൂർ : കെ.എം ഷാജി എം.എല്‍.എക്കെതിരായ കോഴ ആരോപണ കേസില്‍ പരാതിക്കാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.സി.പി.എം നേതാവ് കെ.പത്മനാഭനില്‍ നിന്നും മുന്‍ ലീഗ് നേതാവ് നൌഷാദില്‍ നിന്നുമാണ് വിജിലന്‍സ് ഇന്ന് മൊഴി രേഖപ്പെടുത്തിയത്.

അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം ഷാജി എം.എല്‍.എ സ്കൂള്‍ മാനേജ്മെന്‍റെില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സിന്‍റെ അന്വക്ഷണം.കേസില്‍ കഴിഞ്ഞ മാസം 18നായിരുന്നു എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.ഇതിന് പിന്നാലെയാണ് ഇന്ന് പരാതിക്കാരില്‍ നിന്നും അന്വേക്ഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.മധുസൂദനന്‍ മൊഴിയെടുത്തത്.

ഷാജിക്കെതിരെമുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സി.പി.എം നേതാവ് കുടുവന്‍ പത്മനാഭന്‍റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. തുടര്‍ന്ന് മുന്‍ ലീഗ് പ്രാദേശിക നേതാവ് നൌഷാദ് പൂതപ്പാറയുടെ മൊഴിയും രേഖപ്പെടുത്തി.

ഇതിനിടെ അന്വേക്ഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വിജിലന്‍സിനെ ഉപയോഗിച്ചുളള രാഷട്രീയ പക പോക്കലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു .സ്കൂള്‍ മാനേജര്‍ അടക്കമുളളവരുടെ മൊഴിയും ഈ ആഴ്ച തന്നെ  രേഖപ്പെടുത്തുമെന്നാണ് സൂചന  .

error: Content is protected !!