സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 മരണം:വിദേശത്തുനിന്നും എത്തിയ കോഴിക്കോട് മാവൂർ സ്വദേശിനി സുലേഖ ആണ് മരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 മരണം. വിദേശത്തുനിന്നും എത്തിയ കോഴിക്കോട് മാവൂർ സ്വദേശിനി സുലേഖ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ. ഞായറാഴ്ച രാത്രിയായിരുന്നു സുലേഖയുടെ മരണം.

സുലേഖയുടെ ഭാർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദ്രോഗിയായ സുലേഖയ്ക്ക് രക്തസമ്മർദവും ഉണ്ടായിരുന്നു.

മേയ് 20ന് ബെഹ്റിനിൽനിന്നും എത്തിയ സുലേഖയും ഭർത്താവും മാവൂർ റോഡിലുള്ള പേയ്ഡ് ക്വാറന്‍റൈൻ കേന്ദ്രത്തിലായിരുന്നു. മേയ് 22 ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. എന്നാൽ സുലേഖയെ തിരികെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് അയക്കുകയും ഭർത്താവിനെ അഡ്മിറ്റാക്കുകയും ചെയ്തു.

മേയ് 25ന് ആരോഗ്യനില വഷളായതോടെ സുലേഖയെ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മേയ്25ന് ഇവരെ ഐസിയുവിലേക്ക് മാറ്റി. കോവിഡ് ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

error: Content is protected !!