രണ്ടാമത്തെ വിമാനം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലിറങ്ങി. ദുബായിൽനിന്നും 182 യാത്രക്കാരുമാണ് വിമാനം കരിപ്പൂരിലെത്തിയത്. വ്യാഴാഴ്ച രാത്രി 10.32നാണ് വിമാനം കരിപ്പൂരിലെത്തിയത്.
വിമാനത്തിൽനിന്നും 20 പേരെ വീതം ഘട്ടം ഘട്ടമായാണ് പുറത്തിറക്കുക. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. അതേസമയം ഗർഭിണികൾക്കും കുട്ടികൾക്കും വീട്ടിലേക്ക് മടങ്ങാം. ഇവർ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദേശം. കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
യുഎഇയിൽനിന്നും പ്രവാസികളുമായി 10.08ന് ആദ്യ വിമാനം കൊച്ചിയിലിറങ്ങിയിരുന്നു. അബുദാബിയിൽനിന്നും 181 യാത്രക്കാരുമായാണ് എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തിയത്.