തകര്‍ന്നടിഞ്ഞ് എണ്ണവില: ഉത്പാദനം കുറക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്തു ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. എണ്ണ ഉത്പാദനത്തില്‍ ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം.

ആഗോള തലത്തില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ ഇടിവും തുടര്‍ന്നുണ്ടായ പ്രതിസന്ധിയുമാണ് ഇത്തരമൊരു തീരുമാനത്തിന് രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

മേയ്, ജൂണ്‍ മാസങ്ങളില്‍ ഉത്പാദനം 10 ദശലക്ഷം ബാരലായി കുറയ്ക്കും. ഇത് വില മുകളിലേക്ക് ഉ‍യര്‍ത്തുമെന്നും ഒപെക് അറിയിച്ചു. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റഷ്യയുമായി ചര്‍ച്ച നടത്തി.

ഒരു ദിവസം 10 ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ ആഗോള വിതരണത്തിന്‍റെ 10% വെട്ടിക്കുറയ്ക്കാന്‍ ഒപെകും സഖ്യകക്ഷികളും സമ്മതിച്ചു. മറ്റൊരു അഞ്ച് ദശലക്ഷം ബാരല്‍ മറ്റ് രാജ്യങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈ മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം എട്ട് ദശലക്ഷം ബാരലായി ഇത് ലഘൂകരിക്കും. 2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ വരെ അവ വീണ്ടും ആറ് ദശലക്ഷം ബാരലായി കുറയ്ക്കുമെന്നും ഒപെക് പറയുന്നു. എണ്ണ ഉല്‍പാദനം കുറച്ച്‌ വില നിയന്ത്രിക്കാന്‍ സൗദിയും റഷ്യയും തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

error: Content is protected !!