ഇളവിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല: കേന്ദ്ര തീരുമാനത്തിന് ശേഷമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം മതിയെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്തിന് ആശങ്കവേണ്ടതില്ല. കാസര്‍ഗോഡും സ്ഥിതി ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

കേന്ദ്ര തീരുമാനം വരുന്നതിനു മുന്‍പ് ലോക്ക്ഡൗണില്‍ കേരളത്തില്‍ മാത്രം ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. രോഗ വ്യാപനത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാനായെന്ന ആത്മവിശ്വാസം സംസ്ഥാനത്തിനുണ്ട്. എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും സംസ്ഥാനം കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.

error: Content is protected !!