കൊവിഡ് 19: റിപ്പോ നിരക്ക് കുറച്ച്‌ ആര്‍.ബി.ഐ, വായ്പ പലിശ നിരക്ക് കുറയും

ന്യഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു.

റിവേഴ്സ് റിപ്പോ നിരക്കില്‍ 90 ബേസിക് പോയിന്‍റിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിവേഴ്സ് റിപ്പോ 4 ശതമാനമാക്കി കുറയും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

ലോക്ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ഇതുമൂലം ഓഹരി വിപണികളും സമ്ബദ്വ്യവസ്ഥയും സമ്മര്‍ദത്തിലാണ്. ഇതുമൂലം 2019ല്‍ സമ്ബദ്വ്യവസ്ഥയിലുണ്ടായ പ്രതിസന്ധി ഈ വര്‍ഷവും മറികടക്കാന്‍ സാധിക്കില്ല. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയാണ്. അതേസമയം, 5 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് കൈവരിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

അസാധാരണ സാഹചര്യം പരിഗണിച്ചാണ് റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനം ആര്‍.ബി.ഐ എടുത്തത്. പണനയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും റിപ്പോ നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചു. മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നിശ്ചയിച്ചിരുന്ന ആര്‍.ബി.ഐ പണനയ കമ്മിറ്റ യോഗം മാര്‍ച്ച്‌ 24 മുതല്‍ 27 വരെയുള്ള തീയതികളില്‍ അടിയന്തരമായി ചേര്‍ന്നാണ് രാജ്യത്തെ വളര്‍ച്ച നിരക്ക് തിരികെ കൊണ്ടു വരാന്‍ ആര്‍.ബി.ഐ നിര്‍ണായക തീരുമാനമെടുത്തത്.

 

error: Content is protected !!