ഒന്നര വയസുകാരന്‍റെ കൊലപാതകം: മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ പിതാവ്

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിനായി വീട്ടിലും കടപ്പുറത്തും എത്തിച്ചപ്പോള്‍ ആക്രോശവുമായി നാട്ടുകാരും ബന്ധുക്കളും.

ആ പിഞ്ചോമനയെ കൊന്ന അവള്‍ ഇനി തന്റെ മകളല്ല എന്നാണ് ശരണ്യയുടെ പിതാവ് വത്സരാജ് പറയുന്നത്. അവള്‍ക്ക് എങ്ങനെ തോന്നി നൊന്തുപെറ്റ കുഞ്ഞിനെ എറിഞ്ഞ് കൊല്ലാന്‍ തന്റെ മകള്‍ ആയതില്‍ ദുഖിക്കുന്നു എന്നാണ് അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നത്. മാത്രമല്ല ഈ ക്രൂരകൃത്യം നടത്തിയ അവളെ തൂക്കിക്കൊല്ലണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ’ ശരണ്യയുടെ പിതാവ് പറയുന്നു.

കുഞ്ഞിനെ കൊന്നത്പോലെ ശരണ്യയെയും കൊല്ലണമെന്ന് തടിച്ചുകൂടിയ നാട്ടുകാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘ഓളെ സെന്‍ട്രല്‍ ജയിലില്‍ സുഖവാസത്തിനയക്കരുത്. ജനങ്ങളെ ഏല്‍പിക്കണം. കുട്ടിനെ കൊന്നത് പോലെ ഓളെയും കൊല്ലണം’ തയ്യില്‍ കടല്‍ത്തീരത്ത് തെളിവെടുപ്പ് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ രോഷംകൊണ്ടു. നിരപരാധിയായ ഭര്‍ത്താവ് പ്രണവിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെതിരെയും അയല്‍വാസികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

error: Content is protected !!