കേസ് പിന്‍വലിച്ചില്ല: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെ പ്രതികള്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ അടിച്ച്‌ കൊന്നു. കാണ്‍പൂരില്‍ 40കാരിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയേയും അമ്മയേയും മര്‍ദ്ദിക്കുകയായിരുന്നു. 2018ലാണ് 13കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.

2018ലെ പീഡനകേസിലെ പ്രതികളില്‍ നാല് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അബിദ്, മിന്‍റു, മഹ്ബൂബ്, ചന്ദബാബു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇവരാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം നടത്തിയത്. പീഡനകേസ് പിന്‍വലിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് തയാറാവാതിരുന്നതോടെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യു.പി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കാണ്‍പൂര്‍ പൊലീസ് അറിയിച്ചു. ഇതിലൊരാളെ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്തതതെന്നും പൊലീസ് വ്യക്തമാക്കി.

error: Content is protected !!