തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയിലായി

ചെറുതുരുത്തി: പോലീസിന്‍റെ കയ്യില്‍ നിന്ന് ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട ബംഗ്ലാദേശി സ്വദേശി മാണിക് സര്‍ക്കാരിനെ(35) ഷൊര്‍ണൂരില്‍ നിന്നും പോലീസ് പിടികൂടി. ഭാരതപ്പുഴയോടു ചേര്‍ന്നുള്ള പൊന്തക്കാടുകള്‍ക്കകത്തു ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ റെയില്‍വേ സിഐ എ.ഷറഫുദ്ദീന്‍റെ നേതൃത്വത്തില്‍ നടത്തിയ തി രച്ചിലിലാണ് കണ്ടെത്തിയത്. കേസിന്‍റെ അന്വേഷണ ചുമതല തൃശൂര്‍ റേയില്‍വേ പോലീസിനാണ്.

അനവധി കവര്‍ച്ചാക്കേസുകളിലും കൊലക്കേസിലും പ്രതിയായ ബംഗ്ലാദേശ് സ്വദേശി ഇന്നലെയാണ് കണ്ണൂര്‍ എആര്‍ ക്യാമ്പി ലെ പോലീസുകാരെ വെട്ടിച്ച്‌ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടത്. പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേയും അന്വേഷണത്തിനായി സിസിടിവി കാമറകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടു തന്നെ ട്രെയിന്‍ മാര്‍ഗം ഇയാള്‍ ഷൊര്‍ണൂരിന് പുറത്തേക്ക് പോയിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ‍ഉള്‍പ്രദേശങ്ങളില്‍ കാല്‍നടയായി ചെന്ന് പോലീസ് തെരച്ചില്‍ നടത്തുകയും ഇന്നുച്ചയ്ക്ക് ഇയാളെകണ്ടെത്തുകയും ചെയ്തു. പോലീസും റെയില്‍വേ പോലീസും ആര്‍പിഎഫുമാണ് തിരച്ചില്‍ നടത്തിയത്.

error: Content is protected !!