പിണറായിക്ക് ആർഎസ്എസിന്‍റെ ബിഗ് സല്യൂട്ട് : സിപിഎം-ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണെന്ന് ചെന്നിത്തല

പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന പേരിൽ ജന്മഭൂമി പത്രം ലേഖനം പ്രസിദ്ധീകരിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജ‍യന് സംഘപരിവാർ നൽകിയ ബിഗ് സല്യൂട്ട് സിപിഎം-ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണെന്ന് ചെന്നിത്തല പറഞ്ഞു.

മോദി-ഷാ പാത പിന്തുടരുന്നതിലൂടെ ഇടതുപക്ഷത്തെയും മതനിരപേക്ഷ മനസിനേയും പിണറായി ഒറ്റുകൊടുക്കുകയാണ്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക്‌ പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്‌ ജന്മഭൂമിയിലെ ലേഖനം. പിണറായി വിജയൻ എടുക്കുന്ന പല നിലപാടുകളും ബിജെപിയുടെ കേരളത്തിലെ വളർച്ചയ്ക്ക്‌ സഹായകരമാണ്.

ആർഎസ്എസ് പിണറായിക്ക് നൽകിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നൽകേണ്ടി വരും. സിപിഐയുടെയും സിപിഎം ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടിയും നടത്തിയ അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കൽപ്പിക്കുന്നതെങ്കിൽ അതിന് ആർഎസ്എസ് ബിഗ് സല്യൂട്ട് നൽകിയതിൽ അത്ഭുതപ്പെടാനില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചെന്നിത്തല പറയുന്നു. മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് പിണറായിക്ക് ബിഗ്സല്യൂട്ട് എന്ന പേരിൽ ജന്മഭൂമി ലേഖനം പ്രസിദ്ധീകരിച്ചത്.

error: Content is protected !!