മഹ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് പിൻവാങ്ങി

കേരളത്തിൽ ആശങ്ക പരത്തിയ മഹ ചുഴലിക്കാറ്റ് പിൻവാങ്ങി. അതിതീവ്രമാകുന്ന മഹ ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരും. മറ്റ് ജാഗ്രത നിർദേശങ്ങൾ എല്ലാം ദുരന്തനിവാരണ അതോ റിറ്റി പിൻവലിച്ചു. ലക്ഷദ്വീപിലെ അമിനി ദ്വീപിൽ നിന്ന് 530 കിലോ മീറ്റർ അകലെയും ഗോവാ തീരത്ത് നിന്ന് 350 കിലോ മീറ്റർ അകലെയുമാണ് മഹ ഇപ്പോഴുള്ളത്.

മഹയുടെ പ്രഭാവം കേരളത്തിലും ലക്ഷദ്വീപിലും ദുർബലമായി. ഗോവ, മഹാരാഷ്ട്ര തീരത്താണ് ഇനി മഹയുടെ പ്രഭാവമുണ്ടാവുക. കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. കാറ്റ് മുന്നറിയിപ്പ് ഇല്ലെങ്കിലും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. 12 മണിക്കൂർ കൂടി കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

error: Content is protected !!