നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ(ഐഎന്‍ടിയുസി) നേതൃത്വത്തില്‍ നാളെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കു നടത്തും.

തുടര്‍ച്ചയായ ശമ്ബള നിഷേധം അവസാനിപ്പിക്കുക, ശമ്ബള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ജോലിക്ക് ഹാജരാകാത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നു മാനേജ്മെന്റ് വ്യക്തമാക്കി. നാളത്തെ വേതനം നവംബറിലെ ശമ്ബളത്തില്‍ നിന്ന് ഈടാക്കും. മെഡിക്കല്‍ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലില്ലാതെ അവധി അനുവദിക്കില്ല. കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി സി എംഡി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയമായിരുന്നു. നാളെ മറ്റു യൂണിയനുകളിലെ ജീവനക്കാര്‍ ജോലിക്കെത്തിയേക്കും.

രണ്ടു വര്‍ഷം കൊണ്ടു കെഎസ്‌ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശന്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശന്പളവും പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച്‌ ശന്പളവിതരണം താറുമാറാക്കിയതെന്നു ടിഡിഎഫ് സംസ്ഥാന പ്രസിഡന്‍റ് തന്പാനൂര്‍ രവി കുറ്റപ്പെടുത്തി.

error: Content is protected !!