വട്ടിയൂര്‍ക്കാവ് പരാജയം: കെ മുരളീധരന്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. സംഘടനാപരമായ പാളിച്ചയാണ് വട്ടിയൂര്‍ക്കാവില്‍ നടന്നതെന്ന് ആരോപിച്ച്‌ കെ മുരളീധരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു.

എന്‍എസ്‍സിന്‍റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാന്‍ ഇടയാക്കിയതായും കെ മുരളീധരന്‍ സോണിയ ഗാന്ധിയോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി പുനസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും, യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും മുരളീധരന്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

വട്ടിയൂര്‍ക്കാവില്‍ മുരളീധരന്‍ നിര്‍ദ്ദേശിച്ച പീതാംബരകുറുപ്പിന് പകരം നേതൃത്വം ഇടപെട്ടായിരുന്നു മോഹന്‍ കുമാറിനെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഒടുവില്‍ 14465 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വി കെ പ്രശാന്ത് വിജയിച്ചതോടെ മുരളീധരന്‍ സംഘടനാ സംവിധാനത്തില്‍ പാളിച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

error: Content is protected !!