പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ ബുൾബുൾ ചുഴലിക്കാറ്റ് : ആളുകളെ മാറ്റി പാർപ്പിച്ചു

പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളിൽ ബുൾബുൾ ചുഴലിക്കാറ്റ് വീശിയടിച്ചു. രണ്ടു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ചുഴലിക്കൊടുങ്കാറ്റിനൊപ്പം രണ്ടു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറിൽ 110-120 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്.

മുൻകരുതലെന്ന നിലയിൽ കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഞായറാഴ്ച രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ അടച്ചിടാൻ തീരുമാനിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.

 

error: Content is protected !!