സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റു

ബിസിസിഐയുടെ പുതയ പ്രസിഡന്‍റ് ആയി സൗരവ് ഗാംഗുലി ചുമതലയേറ്റു . എന്‍.ശ്രീനിവാസന്‍റെ നോമിനി ബ്രിജേഷ് പട്ടേല്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തുമെന്നു കരുതിയിരിക്കെയാണ് പുതിയ പ്രസിഡന്‍റായി ഗാംഗുലി എത്തിയത്. എതിരില്ലാതെ ആണ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐയുടെ 39-ാം പ്രസിഡന്‍റാണ് ഗാംഗുലി. പത്ത് മാസമാണ് കാലാവധി.

ഗാംഗുലിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാ സെക്രട്ടറിയും മുന്‍ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂറിന്‍റെ സഹോദരന്‍ അരുണ്‍ ധുമാല്‍ ട്രഷററുമാകും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്ജ് ജോയിന്‍റ് സെക്രട്ടറിയായും ചുമതലയേറ്റു. ബിസിസിഐ ഭാരവാഹിയാവുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്. ബ്രിജേഷ് പട്ടേലാണ് ഐപിഎല്‍ ചെയര്‍മാന്‍. ഇക്കാര്യം ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്.

error: Content is protected !!