തനിക്കെതിരെ വധഭീഷണിയെന്ന്‍ ഷെയ്ന്‍: ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ നിര്‍മ്മാതാവില്‍ നിന്നും തനിക്ക് വധഭീഷണി നേരിടുന്ന കാര്യം വ്യക്തമാക്കിയത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ ഷെയ്ന്‍ ആവര്‍ത്തിച്ചു. പിന്നീട് താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

ഇതിനിടയിലാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. താന്‍ ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്‌നിനു നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്.

ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും, നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.

അതേസമയം വെയിലിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയതെന്നും. തന്നോടും കുര്‍ബാനി  എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് ജോബി ജോര്‍ജ് പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.

സിനിമയ്ക്ക് വേണ്ടിയുള്ള ​ഗെറ്റപ്പ് മാറ്റത്തിന്‍റെ പേരിലാണ് നിര്‍മ്മാതാവ് ഭീഷിപ്പെടുത്തുന്നത്. തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു. കുര്‍ബാനിയുടെ സംവിധായകന്‍ പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. എന്നിട്ട് പൊലും നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.

error: Content is protected !!