ബംഗാളില്‍ ആർഎസ്എസ് പ്രവർത്തകനെയും ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ടു. സ്കൂള്‍ അധ്യാപകനായ ബന്ധു പ്രകാശ് പാല്‍ (35), ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ ബ്യൂട്ടി (30), എട്ടു വയസുകാരനായ ഇവരുടെ മകന്‍ അംഗന്‍ എന്നവരാണ് കൊല്ലപ്പെട്ടത്. ജിയഗന്‍ജിലെ വസതിയിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് കൊലപാതകങ്ങള്‍ നടന്നത്. ബുധനാഴ്ച രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. മൂര്‍ച്ചയേറിയ ആയുധം െകാണ്ടാണ് കൃത്യം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ആറു വര്‍ഷം മുമ്ബാണ് ബന്ധുവും കുടുംബവും മൂര്‍ഷിദാബാദില്‍ നിന്നും ജിയഗന്‍ജില്‍ സ്ഥിരതാമസമാക്കിയത്. ബന്ധുവുമായി ആര്‍ക്കെങ്കിലും ശത്രുതയുള്ളതായി അറിയില്ലെന്ന് സഹോദരന്‍ സുജോയ് ഘോഷ് പറഞ്ഞു.
അതേസമയം, ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബന്ധുവിനെെന്റയും കുടുംബത്തിെന്റയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.പൊലീസ് കേസന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.