അധ്യക്ഷനെ കേന്ദ്രനേതൃത്വം തീരുമാനിക്കും: ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചത് അംഗീകാരമെന്നും കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച പദവി അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് കുമ്മനം രാജശേഖരന്‍. പിള്ള മിസോറാം ഗവണറായി ചുമതലയേല്‍ക്കുമ്ബോള്‍ ഒഴിവു വരുന്ന സംസ്ഥാന അധ്യക്ഷന്‍ പദവിക്കായി ചരടുവലി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കും. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടാല്‍ സ്വീകരിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയ്ക്ക് അതിന്റേതായ കീഴ് വഴക്കങ്ങളും നിയമങ്ങളും ഭരണഘടനയും നിലവിലുണ്ടെന്നും അതനുസരിച്ച്‌ പാര്‍ട്ടി തീരുമാനങ്ങളെടുക്കുമെന്നും ആര്‍ എസ് എസിന് പ്രത്യേക അഭിപ്രായമില്ലെന്നും കുമ്മനം പറഞ്ഞു. അധ്യക്ഷനെ സംബന്ധിച്ചുള്ള കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും ജനാധിപത്യപ്രക്രിയയിലൂടെ പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ ശക്തമായി തിരിച്ചുവരും. എന്‍ഡി‍എയുടെ വളര്‍ച്ചക്ക് താനും ഒപ്പമുണ്ടാകും. പാര്‍ട്ടി എന്തു പറഞ്ഞാലും അത് അംഗീകരിക്കാന്‍ തയാറാണ്. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് കോട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

error: Content is protected !!