ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ണയം: കെ. ബാലകൃഷ്ണന്‍ കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക്‌ നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് വേണ്ടിയാണ് കമ്മറ്റി കൂടുന്നത്. 241 പേര്‍ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നേരത്തെ യോഗം ചേര്‍ന്ന സമിതി 14പേര്‍ക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോര്‍ട്ട്‌ സര്‍ക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതല്‍ പേര്‍ക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കും.

ഇതിനിടെ, മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരും. ഫ്ലാറ്റുകള്‍ പൊളിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. നഗരസഭാ കൗണ്‍സില്‍ എതിര്‍പ്പ് കാരണം ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിട്ടില്ലെങ്കിലും ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കാനായി ഇന്നലെ വൈകിട്ട് കമ്പനികള്‍ക്ക് കൈമാറി. ജെയിന്‍ കോറല്‍ കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആല്‍ഫാ വെഞ്ചേഴ്‌സ് ഇരട്ടകെട്ടിടത്തില്‍ ഒരു കെട്ടിടം വിജയ സ്റ്റീല്‍ കമ്പനിക്കുമാണ് കൈമാറിയത്. മറ്റു ഫ്ലാറ്റുകള്‍ ഇന്ന് തന്നെ കൈമാറിയേക്കും.

error: Content is protected !!