ഹരിയാനയില്‍ പശു കടത്തുകാരെ പിന്തുടരുന്നതിനിടെ ഗോ രക്ഷകന് വെടിയേറ്റു.

ഗുരുഗ്രാം: പശു കടത്തുകാരുടെ ആക്രമണത്തില്‍ ഗോസംരക്ഷകന് ഗുരുതരമായി പരിക്കേറ്റു. തങ്ങളെ പിന്തുടരുന്നതിനിടെയാണ് അക്രമികള്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

തീവ്രവലത് സംഘടനയായ ബജറംഗ് ദള്‍ പ്രവര്‍ത്തകനായ മോഹിത് ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇയാളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ജീവന് ഭീഷണിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിക്ക് സമീപമുള്ള മില്ലീനിയം സിറ്റിയില്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. 20 മിനിട്ട് നീണ്ട പിന്തുടരുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.

കന്നുകാലി കള്ളക്കടത്തുകാര്‍ വഴിയില്‍ പശുക്കളെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞതായും ഹരിയാന പോലീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പശു കടത്ത് എത്രമാത്രം സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ നോക്കികാണുന്നത്.

error: Content is protected !!