കരുതൽ സ്വർണം വിറ്റിട്ടില്ല; വാർത്തകൾ തള്ളി റിസർവ് ബാങ്ക്

ന്യൂഡൽഹി: റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വില്‍ക്കാന്‍ ഒരുങ്ങുന്നതായുള്ള വാർത്തകൾ തള്ളി റിസർവ് ബാങ്ക്. ഇതു സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ റിപ്പോർട്ടുകളാണ്. സ്വർണത്തിന് മേൽ യാതോരുവിധത്തിലുള്ള ക്രയവിക്രയവും നടത്തിയിട്ടില്ലെന്നും ആർബിഐ വൃത്തങ്ങൾ വിശദമാക്കി.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ആര്‍ബിഐ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം വിൽക്കാൻ ശ്രമിക്കുന്നതായുള്ള വാർത്തകൾ വന്നിരുന്നത്. ജൂലൈ ആദ്യം 5.1 ബില്യണ്‍ ഡോളര്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്. 1.15 ബില്യണ്‍ ഡോളര്‍ സ്വർണം വില്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ ഉണ്ടായത്.

error: Content is protected !!