യുവേഫ സൂപ്പര്‍ കപ്പ് ലിവർപൂളിന്
ഈസ്റ്റാംബുൾ: യുവേഫ സൂപ്പര്‍ കപ്പ് ലിവർപൂളിന്. ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ(5-4) വീഴ്ത്തിയാണ് ലിവർപൂൾ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.
മുപ്പത്തിയാറാം മിനിറ്റിൽ ഒളിവർ ജിറൂദിലൂടെ ചെൽസിയാണ് ലീഡ് നേടിയത്. 48-ാം മിനിറ്റിൽ സാദിയോ മാനെ തിരിച്ചടിച്ചു. നിശ്ചിത സമയത്തു 1-1ന് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 95-ാം മിനിറ്റിൽ മാനെ രണ്ടാം ഗോൾ നേടി. ആറു മിനിറ്റിന് ശേഷം ജോർഞ്ഞിയോയിലൂടെ ചെൽസിക്ക് സ്കോർ 2-2 ൽ എത്തിക്കാനായി.
ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ചെൽസി ആദ്യ നാലു കിക്കുകളും വലയിൽ എത്തിച്ചു. എന്നാൽ അവസാന കിക്കെടുത്ത റ്റാമി അബ്രഹാമിന് പിഴച്ചതോടെ ലിവർപൂൾ കിരീടം ഉറപ്പിച്ചു.