കെ.പി.സി.സി പുനഃസംഘടന ജൂലൈ 31ന് മുമ്പ്
കെ.പി.സി.സി പുനഃസംഘടന ജൂലൈ 31 നകം പൂർത്തിയാക്കാൻ രാഷ്ട്രീയകാര്യ സമിതിയിൽ ധാരണ. മുതിർന്ന നേതാക്കളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി ആശയ വിനിമയം നടത്തി മാനദണ്ഡം നിശ്ചയിക്കാൻ കെ.പി.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തി. ജംബോ കമ്മിറ്റികൾ ഗുണകരമാകില്ലെന്ന പൊതു അഭിപ്രായം യോഗത്തിലുണ്ടായി. എന്നാൽ, എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കാനും യോഗം പ്രസിഡൻറിനോട് ആവശ്യപ്പെട്ടു.പുതിയ കെ.പി.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ ഭാരവാഹികളെ അവരിൽനിന്നായിരിക്കും എടുക്കുക. കൂടിയാലോചന എത്രയും പെെട്ടന്ന് പൂർത്തിയാക്കാനും പുനഃസംഘടനയിേലക്ക് കടക്കാനുമാണ് യോഗത്തിലെ ധാരണ.
അതേസമയം ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ തീരുമാനമായില്ല. ഒരാള്‍ക്ക് ഒറ്റ പദവിയെന്ന മാനദണ്ഡം ചര്‍ച്ചക്ക് വന്നെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശമില്ലാത്ത ഇത് നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം അംഗങ്ങളും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതില്‍ കെ.പി.സി.സി അംഗങ്ങളില്‍ നിന്ന് തന്നെയായിരിക്കണമെന്ന മാനദണ്ഡം അംഗീകരിച്ചിട്ടുണ്ട്. മറ്റു മാനദണ്ഡങ്ങള്‍ രൂപീകരിക്കാനും പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീകാര്യ സമിതി ചുമതലപ്പെടുത്തി.
മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് ഹൈകമാന്‍ഡ് അംഗീകാരത്തോടെ പുനസംഘടന പൂര്‍ത്തിയാക്കും. മുല്ലപ്പള്ളി കെ.പി.സി.സി. പ്രസിഡന്റായതിന് ശേഷം കെ.പി.സി.സി. ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പല ഒഴിവുകളും നികത്തേണ്ടിയിരുന്നു.