ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനല്‍: പി.വി സിന്ധുവിന് തോല്‍വി

ജകാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അകാനെ യാമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പി.വി സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ കളിയില്‍ ആധിപത്യം സൃഷ്ടിച്ചുകൊണ്ടായിരുന്ന യാമാഗുച്ചിയുടെ തുടക്കം. സ്‌കോര്‍ 15-21, 16-21. സീസണില്‍ സിന്ധുവിന്റ ആദ്യ ഫൈനലായിരുന്നു ഇന്തോനേഷ്യയിലേത്. മുമ്പ് 14 തവണ യമാഗുച്ചിക്കെതിരെ കളിച്ചപ്പോള്‍ 10ലും സിന്ധുവിനായിരുന്നു വിജയം. നാല് തവണ മാത്രമാണ് ജപ്പാനീസ് താരം ജയിച്ചത്.

ആദ്യ ഗെയിമില്‍ 5-3ന് മുന്നിലായിരുന്നു സിന്ധു. പിന്നാലെ 11-8നും ലീഡ് ചെയ്തു. തുടരെയുള്ള പിഴവുകള്‍ സിന്ധുവിന് വിനയായി. തുടര്‍ച്ചായി ആറ് പോയിന്റുകളാണ് സിന്ധുവിന് നഷ്ടമായത്. 14-18ന് യമഗുച്ചി മുന്നിലെത്തുകയും ചെയ്തു. വൈകാതെ 15-21ന് ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ഒരുക്കല്‍ പോലും സിന്ധുവിന് നാലാം നമ്പറെ വെല്ലുവിളിക്കാനായില്ല. 9-12നും പിന്നാലെ 10-15ലേക്കും യമാഗുച്ചി ലീഡുയര്‍ത്തി. അവസാനങ്ങളില്‍ ചെറുത്ത് നില്‍ക്കാന്‍ ചെറിയ ശ്രമം നടത്തിയെങ്കിലും അധികം നീണ്ടുനിന്നില്ല, സിന്ധു തോല്‍വി സമ്മതിച്ചു.

error: Content is protected !!