ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

പനാജി: ഗോവയിൽ മന്ത്രിസഭ പുനഃസംഘടന ശനിയാഴ്ച. പത്ത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തിയതിനുപിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി സഖ്യ കക്ഷികളുടെ മന്ത്രിമാരോട് രാജിവയ്ക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച വൈകുന്നേരം മൂന്നിന് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും സാവന്ത് അറിയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന പത്ത് പേരിൽ നിന്ന് നാല് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിനായാണ് മൂന്ന് ഗോവ ഫോർവേർഡ് പാർട്ടി എംഎൽഎമാരോടും ഒരു സ്വതന്ത്ര എംഎൽഎയോടും സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്.

ആകെ 12 മന്ത്രിമാരാണ് ഗോവ മന്ത്രിസഭയിലുള്ളത്. ഇവരില്‍ മുഖ്യമന്ത്രിയടക്കം എട്ട് പേരും ബിജെപിക്കാരാണ്. ശേഷിച്ച നാല് പേരോടാണ് ഇപ്പോള്‍ രാജി ആവശ്യപ്പെട്ടത്. പ്രമോദ് സാവന്ത് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

error: Content is protected !!