എസ് എഫ് ഐ നേതാക്കളുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു.

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായ മൂന്നു പേരുടെ നിയമന ശിപാര്‍ശ മരവിപ്പിച്ചു. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരുടെ നിയമന ശിപാര്‍ശയാണ് മരവിപ്പിച്ചത്. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പി.എസ്.സി ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

ഇന്റര്‍കോളജ് ഹാന്റ്‌ബോള്‍ വിജയി എന്നതിനാണ് ഇവര്‍ക്ക് വെയിറ്റേജ് നല്‍കിയത്. സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ ഹാജരാക്കിയിരുന്നത്. വിവാദ ഉദ്യോഗാര്‍ഥികള്‍ തിരുവവന്തപുരമാണ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തത്.

ശിവരഞ്ജിത് ആറ്റിങ്ങല്‍ ഗവ. യു.പി സ്‌കൂളിലും പ്രണവ് മാമം ശ്രീ ഗോകുലം സ്‌കൂളിലും നസീം തൈക്കാടുമാണ് പരീക്ഷയെഴുതിയത്. കെ.എ.പി നാലാം ബറ്റാലിയന് അപേക്ഷിച്ച 2989 പേര്‍ തിരുവനന്തപുരത്ത് പരീക്ഷ എഴുതിയെന്നും പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കി.

error: Content is protected !!