യൂണിവേഴ്‍സിറ്റി കോളേജ് വ്യാഴാഴ്‍ച്ച തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കത്തിക്കുത്തിനെ തുടര്‍ന്ന് അടച്ച യൂണിവേഴ്‍സിറ്റി കോളേജ് വ്യാഴാഴ്‍ച്ച തുറക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് കോളേജ് തുറക്കുന്നത്. ബാനറുകളും ചുവരെഴുത്തുകളും മായ്‍ക്കും, കോളേജിലെ യൂണിയന്‍ റൂം ക്ലാസ്‍മുറിയാക്കി മാറ്റി.

കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കോളേജിലെ മാറ്റങ്ങള്‍. ചൊവ്വാഴ്‍ച്ച ഇവര്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു.

എസ്‍എഫ്‍ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ സഹപ്രവര്‍ത്തകര്‍ കുത്തിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കോളേജ് അടച്ചത്. കുത്തേറ്റ വിദ്യാര്‍ഥി അഖില്‍ അപകടനില തരണം ചെയ്‍തിട്ടുണ്ട്. ഇയാളെ മൊഴി പോലീസ് രേഖപ്പെടുത്തും. മുഖ്യപ്രതി ശിവരഞ്ജിത്ത് റിമാന്‍ഡിലാണ്. മൂന്ന് പ്രതികളെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വ്യാഴാഴ്‍ച്ച മുതല്‍ കോളേജ് പ്രിന്‍സിപ്പലിന്‍റെ അനുമതി ഇല്ലാതെ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്‍ഥാനങ്ങള്‍ക്ക് അനുമതിയില്ല. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ഒഴികെ മറ്റാര്‍ക്കും കോളേജിലേക്ക് പ്രവേശനമില്ല. കോളേജിന് പോലീസ് സുരക്ഷ കുറച്ചുദിവസകത്തേക്ക് കൂടി ഏര്‍പ്പെടുത്തും. റീ അഡ്‍മിഷനുകള്‍ മരവിപ്പിച്ചു.

error: Content is protected !!