അൾജീരിയ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോൾ കിരീടം ചൂടി.
കെയ്റോ: അൾജീരിയ ആഫ്രിക്കയുടെ രാജാക്കന്മാർ. സാദിയോ മാനയുടെ സെനഗലിനെ എതിരില്ലാത്തഒരു ഗോളിനു പരാജയപ്പെടുത്തി അൾജീരിയ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോൾ കിരീടം ചൂടി. കളിയുടെ രണ്ടാം മിനിറ്റിൽ ബാഗ്ദാദ് ബൗനെജ നേടിയ ഏക ഗോളിലാണ് അൾജീരിയ വിജയം പിടിച്ചെടുത്തത്.
ബോക്സിനു പുറത്തുനിന്നും ബൗനെജ തൊടുത്ത ഷോട്ട് സലിഫ് സനെ തടുത്തെങ്കിലും കാലിൽത്തട്ടി ഉയർന്ന പന്ത് ഗോളിയുടെ തലയ്ക്കുമുകളിലൂടെ വലയിൽ. മുന്നോട്ടു കയറിവന്ന ഗോളി ആൽഫ്രഡ് ഗോമസിന് കാഴ്ചക്കാരാനാവാനെ സാധിച്ചുള്ളു.
ലീഡ് എടുത്തതോടെ പ്രതിരോധം ശക്തമാക്കിയ അൾജീരിയ സെനഗലിനെ ഗോളടിപ്പിക്കാതെ വിജയം പിടിച്ചെടുക്കുകയായിരുന്നു. സെനഗലിന്റെ പേരെടുത്ത മുന്നേറ്റ നിരയ്ക്കു അൾജീരിയ പ്രതിരോധം ഭേദിക്കാനായില്ല. പലപ്പോഴും ദൗർഭാഗ്യവും സെനഗലിനെ പിടികൂടി. രണ്ടാം പകുതിയിൽ ഫീൽഡ് റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ റിവ്യൂവിൽ നിഷേധിക്കപ്പെട്ടു. അൾജീരിയയുടെ രണ്ടാം ആഫ്രിക്ക നേഷന്‍സ് കിരീടമാണിത്. സെനഗലിനു ഒരു തവണപോലും കപ്പ് നേടാൻ സാധിച്ചിട്ടില്ല.
ചാമ്പ്യൻസ് ലീഗ് മെഡൽ മാറ്റി ആഫ്രിക്ക നേഷന്‍സ് മെഡൽ ധരിക്കുമെന്ന് കളിക്കുമുമ്പ് പറഞ്ഞ മാനെയ്ക്കു മത്സരം നിരാശയാണ് സമ്മാനിച്ചത്. അൾജീരയ താരങ്ങൾ ആനന്ദ നൃത്തം ചവുട്ടുന്നതിനിടെ തലകുമ്പിട്ട് മാനെയ്ക്കു കളംവിടേണ്ടിവന്നു.
േ