ലോകകപ്പില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് ആസ്ത്രേലിയ

ലോകകപ്പില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് ആസ്ത്രേലിയ. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 64 റണ്‍സിന്. 115 പന്തില്‍ 89 റണ്‍സെടുത്ത ബെസ്റ്റോക്സിന്റെ ഒറ്റയാള്‍ പ്രകടനം മാത്രം ബാക്കിയായപ്പോള്‍ ലോകകപ്പിന്‍റെ സെമിയില്‍ കടക്കാമെന്ന ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി കൂടിയായി ഇത്. ഓസ്ട്രേലിയക്ക് വേണ്ടി ജേസണ്‍ ബെഹറന്‍ഡോറഫ് പത്ത് ഓവറില്‍ 45 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 285 എന്ന ടോട്ടല്‍ കെട്ടിപടുത്തത്. എന്നാല്‍ ഇംഗ്ലണ്ട് 44.3 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. ടൂര്‍ണ്ണമെന്‍റില്‍ ഓസീസ് നായകന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 116 പന്തില്‍ നിന്നും 100 റണ്‍സ് അടിച്ചെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ സെഞ്ച്വറിയാണ് ഓസീസിനെ മികച്ച ടോട്ടലില്‍ എത്തിച്ചത്. ഫിഞ്ച് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

error: Content is protected !!