അവസാന ഓവറില്‍ ഷമിയിലൂടെ ഇന്ത്യ; കിവികള്‍ക്ക് അഞ്ച് റണ്‍സിന്റെ ജയം. ലോകക്കപ്പ് ക്രിക്കറ്റില്‍ ത്രസിപ്പിക്കുന്ന രണ്ട് വിജയങ്ങള്‍.
സതാംപ്ടൺ: ജയസാധ്യത മാറിമറിഞ്ഞ ഇന്ത്യ – ന്യൂസിലന്റ് മൽസരത്തിൽ പൊരുതി ജയിച്ച് ഇന്ത്യ. 11 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിന് 224 റൺസ് നേടി. മറ്റൊരു മത്സരത്തില്‍ വെസ്റ്റിൻഡീസിനെതിരെ ന്യൂസീലൻഡിന് 5 റൺസ് ജയം.
ഇന്ത്യയെ വിറപ്പിച്ച അഫ്ഗാന്റെ പോരാട്ടം 49.5 ഓവറിൽ 213 റൺസിൽ അവസാനിച്ചു. ആവേശത്തോടെ പന്തെറിഞ്ഞ ബോളർമാരാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ലോകകപ്പിൽ ഇന്ത്യയുടെ അമ്പതാം ജയമാണിത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെക്ക് ഉയർന്നു.
ഈ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ മുഹമ്മദ് ഷമിയുടെ ഹാട്രിക് നേട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണമായിരുന്നു. ആ ഓവറിലെ
മൂന്ന്, നാല്, അഞ്ച് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഷമി ഹാട്രിക് നേട്ടത്തിലെത്തിയത്. മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബുർ റഹ്മാൻ എന്നിവരായിരുന്നു ഇരകൾ. ചേതൻ ശർമയ്ക്ക് ശേഷം ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷമി.
വെസ്റ്റ് ഇന്‍ഡീസ്-ന്യൂസിലന്റ് മത്സരത്തില്‍ വെസ്റ്റിൻഡീസിനെതിരെ ന്യൂസീലൻഡിന് 5 റൺസ് ജയം. സ്കോർ– ന്യൂസീലൻഡ്: 50 ഓവറിൽ 8 വിക്കറ്റിന് 291; വിൻഡീസ്: 49 ഓവറിൽ 286നു പുറത്ത്. തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ നായകൻ കെയ്ൻ വില്യംസനും (148) 4 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടും ചേർന്നാണ് കിവീസിനെ വിജയത്തിൽ എത്തിച്ചത്. കാർലോസ് ബ്രാത്ത്‌വെയ്റ്റ് (101) വിൻഡീസിനായി സെഞ്ചുറി നേടിയെങ്കിലും അവസാന ഓവറിൽ ടീമിനെ വിജയിപ്പിക്കാനാവാതെ നിരാശനായി കളം വിട്ടു. വിജയത്തോടെ ആറു കളികളിൽനിന്ന് 11 പോയിന്റുമായി ന്യൂസീലൻഡ് ഒന്നാമതെത്തി. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാമതുമുണ്ട്.