കാസർഗോഡ് പോസ്റ്റൽ ബാലറ്റ് പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

ബേക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചില്ലെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം നടത്താൻ . ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ഇക്കാര്യത്തിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥരാണ് പരാതി ഉന്നയിച്ചിരുന്നത്. 44 പോലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളുവെന്നും യുഡിഎഫ് അനുഭാവികളായ പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്കാണു ബാലറ്റ് കിട്ടാതിരുന്നത്. പോലീസ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ചു ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്ക് ഈമെയിൽ വഴി പരാതി അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ആകെ 44 അപേക്ഷകളാണ് ബേക്കൽ സ്റ്റേഷനിൽനിന്ന് പോസ്റ്റൽ ബാലറ്റിനായി അയച്ചത്. സിഐയുടെ കൗണ്ടർ സൈൻ സഹിതം സ്റ്റേഷൻ റൈറ്റർ മറ്റൊരു സിവിൽ പോലീസ് ഓഫിസർ വശമാണ് അപേക്ഷകൾ തപാൽ ഓഫിസിൽ എത്തിച്ചത്. ഇതിൽ 11 അപേക്ഷകർക്കു മാത്രമേ ബാലറ്റ് പേപ്പർ ലഭിച്ചുള്ളൂ.ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ രണ്ട് എഎസ്ഐമാർക്കും തപാൽ ബാലറ്റ് കിട്ടിയില്ലെന്നു പരാതിയുണ്ട്. അതേസമയം എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ പറയുന്നത്. പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

error: Content is protected !!