പോളിങ്ങിനിടെ പശ്ചിമബംഗാളിൽ സംഘർഷം

കൊൽക്കത്ത: രാജ്യത്തെ ഏഴാംഘട്ട പോളിങ്ങിനിടെ പശ്ചിമബംഗാളിൽ സംഘർഷം. തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിലാണ് സംഘർഷം. ഡയമണ്ട് ഹാർബർ ലോക്സഭ മണ്ഡലത്തിലാണ് സംഭവം. ബാസിർഹാട്ട് ലോക്സഭ മണ്ഡലത്തിലെ ചില ബൂത്തുകളിലും സംഘർഷ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം, വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. പല ബൂത്തുകളും തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ കൈയേറിയെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

സീറ്റുകൾ നഷ്ടപ്പെടുമെന്ന ഭയത്തിൽ തൃണമൂൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു. കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നപ്പോളും പശ്ചിമബംഗാളിൽ സംഘർഷമുണ്ടായിരുന്നു. ബംഗാളിൽ സംഘർഷങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരുന്നു.

error: Content is protected !!