സൗദിയിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണം; ഗൾഫ് മേഖല സംഘർഷഭരിതം.
![](https://www.newswings.online/wp-content/uploads/2019/05/8c7f163a-661d-4541-96ac-d02c8da2da80.jpg)
റിയാദ്: സൗദി അറേബ്യയുടെ പ്രധാന ഓയിൽ പൈപ്പ് ലൈനിലെ രണ്ടു പന്പിംഗ് സ്റ്റേഷനുകൾക്കുനേരെ യെമനിൽ നിന്നുള്ള ഇറാൻ അനുകൂല ഹൂതി വിമതരുടെ ഡ്രോണ് ആക്രമണം. റിയാദിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള സൗദി അരാംകോയുടെ പന്പിംഗ് സ്റ്റേഷനുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറിനും ആറരയ്ക്കുമിടയിലാണ് ആക്രമണം നടന്നതെന്നും ആക്രമണത്തിനു പിന്നാലെ പന്പിംഗ് നിർത്തിവച്ചെന്നും സൗദി ഉൗർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ആക്രമണത്തിൽ പന്പ് സ്റ്റേഷന് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്രൂഡും ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ യാതൊരു തടസവുമില്ലെന്നു മന്ത്രി അറിയിച്ചു. 1200 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ വഴിയാണ് സൗദിയിലെ കിഴക്കൻ എണ്ണപ്പാടങ്ങളിൽനിന്ന് തുറമുഖ നഗരമായ യാൻബുവിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നത്. പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ ശേഷിയുള്ളതാണ് പൈപ്പ് ലൈൻ. യുഎഇ തീരക്കടലിൽ ഫുജൈറ പോർട്ടിനു സമീപം സൗദിയുടെ രണ്ട് എണ്ണടാങ്കറുകൾ ഉൾപ്പെടെ നാലു കപ്പലുകൾക്കു നേരേ ഞായറാഴ്ച ആക്രമണം നടന്നിരുന്നു. എണ്ണക്കപ്പലുകളുടെ നേർക്ക് ആക്രമണത്തിന് ഇറാൻ മുതിർന്നേക്കുമെന്നും ജാഗ്രത പുലർത്തണമെന്നും യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പു നൽകി മൂന്നു ദിവസത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. സൗദിയുടെ രണ്ട് എണ്ണടാങ്കറുകളും നോർവേയുടെയും യുഎഇയുടെയും ഓരോ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണവാർത്തയെത്തുടർന്ന് ക്രൂഡ് ഓയിൽ വില 1.8ശതമാനം ഉയർന്നു. ഗൾഫ് ഓഹരിവിപണിയിൽ ഇടിവുണ്ടായി. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു പി·ാറിയ അമേരിക്ക ഈയിടെ ഗൾഫ് മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും അയച്ചിരുന്നു.